Latest Post :

ഉമ്മയുടെ സ്നേഹം


    ഉമ്മയുടെ സ്നേഹം 

ഒരു കഥയില്‍  നിന്ന് തുടങ്ങാം
 രാത്രി വീട്ടില്‍ കള്ളന്‍  
കയറിയ വിവരം വീട്ടുകാരറിഞ്ഞു . ഒച്ചപാടും ബഹളവുമായി .
 അയല്‍വാസികളും മറ്റും ഓടി വന്നു .
 കള്ളനെ പിടി കൂടാനുള്ള ശ്രമമായി . സാദ്യതയുള്ള സ്ഥലമെല്ലാം പരിശോദിച്ചു 
 പക്ഷെ കാണാനില്ല അവസാനം വെറുതെ പരിസരത്തുള്ള
പള്ളിയുടെ വാതില്‍ തുറന്നു നോക്കി . അതാ കളളന്‍ നിസ്കരികുന്നു .
 " അമ്പട കള്ളാ ഓടിവന്നു കൈ കെട്ടിയിരികുകയാ" 
അപരിചിതനായ യുവാവിനെ പിടിച്ചു പുറത്തേക്കു കൊണ്ട് വന്നു .
പൊതിരെ പെരുമാറി .
കള്ളനെ രാജ സന്നിദിയില്‍ കൊണ്ട് പോയി .
 രാജ കല്പന പ്രകാരം ഇരു കൈകളും കാലുകളും മുറിക്കപെട്ടു. 
രണ്ടു കണ്ണുകളും ചൂഴ്ന്നു മാറ്റപെട്ടു. 
കള്ളനെ കയ്യോടെ പിടിക്കപെട്ട സന്തോഷത്തോടെ ജനം 
കുറ്റവാളികള്‍ക്കും മോഷ്ടാക്കള്‍കും പാടമാവാന്‍ 
തെരുവുകളിലൂടെ ഈ യുവാവിനെ വലിച്ചിഴച്ചു  നടന്നു .
" ഹാദാ ജസാഹു സ്സാരിഖ് , മോഷ്ടാവിനു ലഭിക്കുന്ന ശിക്ഷയാണിത് " 
 ആള്കൂടം ഉറക്കെ വിളിച്ചു 
" ഓ'  ജനങ്ങളേ ഇത് കട്ടതിനുള്ള ശിക്ഷയാനെന്നു പറയരുത് 
"  ഹാദാ ജസാഹു മന്‍ ഖസ്വദ ത്വവാഫ മക്ക . ബിഗയിരി ഉമ്മിഹി "
ഉമ്മയുടെ സമ്മതമില്ലാതെ ത്വവാഫ് ചെയ്യാന്‍ മക്കയിലേക്ക് 
പുറപെട്ടവന്റെ ശിക്ഷയനിതെന്നു നിങ്ങള്‍ പറയു .
യുവാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ കേട്ട ജനങ്ങള്‍ കാര്യമന്ന്വേഷിച്ചു.
അദ്ദേഹം നടന്ന സംഭവം വിവരിച്ചു .ഞാന്‍ മക്കയിലേക്ക്
 ത്വവാഫു ചെയ്യാന്‍ പുരപെടാന്‍ ഉദ്ദേശിച്ചു .
ഉമ്മാനോട് സമ്മതം ചോദിച്ചു . ഉമ്മ സമ്മതം തന്നില്ല 
. സമ്മതമില്ലാതെ ഞാന്‍ പുറപെട്ടു . എന്നെ വിട്ടു പിരിയാന്‍ 
സാദിക്കാത്ത ഉമ്മ ഖല്ബ് പൊട്ടി ദുആ ചെയ്തു .
 പടച്ചവനെ എന്നെ വേദനിപിച്ചു യാത്ര പോകുന്ന 
മകനു നീ ശിക്ഷ നല്‍കേണമേ . ആ ദുആയുടെ  ഫലമാണിത് .
 ജനങ്ങള്‍ ഇദ്ദേഹത്തെ ഉമ്മയുടെ സമീപമെത്തിച്ചു .
അവര്‍ക്ക് സത്യാവസ്ഥ ബോദ്യപെട്ടു .
മക്കയിലേക്കുള്ള യാത്രാമധ്യേ രാത്രി ഇബാദത്തിനു വേണ്ടി  
പള്ളിയില്‍ കയറി നീണ്ട നിസ്കാരം നിര്‍വഹികുന്നതിനിടയില്‍
 ഒരു മഹാനായ ശൈഖിനു ഏല്‍കേണ്ടി വന്ന ശിക്ഷകളും കഅബ കാണാതെ 
ത്വവാഫു ചെയ്യാതെ തിരിചെതേണ്ടി വന്ന ദുരവസ്ഥയും ഒന്നലോജിച്ചു നോക്കു.
ഈ ദുരന്തത്തിന് കാരണം ഉമ്മയുടെ ദുആയാണ് . 
അംഗവൈഗല്ല്യം സംഭവിച്ച തന്റെ മകനെ കാണാനുള്ള 
മനകരുത്ത് ഇല്ലാത്ത ആ മാതാവ് മകന്നു മാപ്പ് കൊടുത്തതും 
ഇരുവരുടെയും രുഹ് തിരിച്ചു പിടിക്കാന്‍ ദുആ ചെയ്തതും
 ദുആ സ്വീകരിച്ചതും കഥയുടെ ബാക്കി ഭാഗം . 
 ഉമ്മ സ്നേഹ സാഗരമാണ് . ഒരു കാലത്തും വറ്റാത്ത സമുദ്രം . 
ഏതു കുറ്റത്തിനും മാപ് നല്‍കുന്ന മഹാ മനസ്സു .
 ഭാര്യയുടെ വാക്ക് കേട്ട് മാതാവിന്റെ കരള്‍ പറിച്ചു
കയ്യില്‍ പിടിച്ചു മകന്‍ ഓടുകയാണ് . ഓട്ടത്തിനിടയില്‍ 
മുട്ടുകുത്തി വീണ മകനോട്‌ കയ്യില്‍ നിന്നും കരള്‍ ചോതിക്കുകയാണ്
 " മകനെ നിനക്ക് വേദനിച്ചോ ? " 
ഭാവനാത്മകമായ കവിയുടെ വാക്കുകള്‍ മാതൃ 
 മനസ്സിന്റെ വിശാലതയാണ് വിവരികുന്നത് .
നാട് വിട്ട മകന്‍ വീടുമായോ കുടുംബമായോ യാതൊരു
 ഇല്ലാതെ വര്‍ഷങ്ങള്‍ കഴിഞ്ഞു . ഒരു നാള്‍ അവന്‍ തിരിച്ചു 
വരികയാണ് . അതും രാത്രി രണ്ടു മണിക്ക് . 
അവന്‍ കതകിനു മുട്ടി .ഉമ്മ വാതില്‍ തുറന്നു . നീ ചോറ് തിന്നോ ?
 ഉമ്മാന്റെ ചോദ്യം . ഇല്ല . രണ്ടു പേരും അടുക്കളയിലേക്കു നീങ്ങി .
 ആശ്ചര്യം മകന്റെ ഭക്ഷണം അവിടെ റെഡി ആയിരുന്നു .
 ഞാന്‍ ഇന്ന് വരുമെന്ന് ഉമ്മയെങ്ങിനെയറിഞ്ഞു ?
 ആരെങ്കിലും പറഞ്ഞിരുന്നോ ?
മകന്റെ ചോദ്യത്തിന് ഉമ്മ മറുപടി പറഞ്ഞു . 
ദിവസവും നിനക്ക് വേണ്ടി ഞാന്‍ ഭക്ഷണം ഉണ്ടാകാറുണ്ട് .
എന്റെ മോന്‍ രാത്രി വന്നാലോ ? വീട് വിട്ടിറങ്ങുന്ന മക്കള്‍ ,
 നാട് വിടുന്ന കുട്ടികള്‍ ഇവരരിയുന്നോ ഇവരെയോര്‍ത്തു 
ഉരുകി തീരുന്ന ഒരു മാതൃ ഹൃദയത്തിന്റെ നോവ്‌ .
പെറ്റുമ്മയോളം സ്നേഹമുള്ള ഒരാളും ഇന്നില്ലെന്ന
 തിരിച്ചറിവ് മക്കളുടെ മനസ്സില്‍ പതിയണം .
ചില ഉമ്മമാര്‍ക്ക് സ്നേഹം പ്രകടിപ്പിക്കാനും മക്കളെ 
ബോദ്യപെടുതാനും ഉള്ള കഴിവ് ഇല്ലാതിരിക്കാം .
നൊന്തു പെറ്റവര്‍ക്ക് മക്കളെ അകറ്റാന്‍ കഴിയില്ല .
 കന്നിപ്രസവം കഴിഞ്ഞു ബെഡില്‍ മലര്‍ന് കിടന്നൊരു 
സ്നേഹ ഭാര്യ പറഞ്ഞു . ഇപ്പോളാണ് ഉമ്മാന്റെ വില മനസ്സിലായത് .
 ഗര്‍ഭത്തിന്റെയും പ്രസവതിന്റെയും 
എരുവും പുളിയും അവളെ മാതൃത്വത്തിന്റെ വില പഠിപ്പിച്ചു .
മാതാവിനോടും പിതാവിനോടുമുള്ള കടപ്പാടുകള്‍ വളരെ വലുതാണ്‌ .
അതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്ക് പ്രതിഫലം
 ഇവിടെ നിന്ന് തന്നെ അനുഭവിക്കേണ്ടി വരും .
ഖുര്‍ആന്‍ ശക്തമായി തന്നെ ഈ വിഷയം പ്രതിപാദിച്ചതായി കാണാം
അല്ലാഹുവിനല്ലാതെ ഇബാദത് ചെയ്യരുതെന്നും മാതാപിതാക്കള്‍ക്
 നന്മ ചെയ്യണമെന്നും നാം വിധിച്ചിരിക്കുന്നു 
അവര്‍ക്ക് പ്രായമായാല്‍ അവരുടെ മനസ്സു 
വേദനിക്കുന്ന ഒരു വാക്കുപോലും പറയരുത്
അവരെ വിരട്ടരുത് . അവരോടു മാന്യമായി സംസാരികുക .
 കരുണയോടെ നന്മയുടെ ചിറകു താഴ്ത്തി കൊടുക്കുക .
 "രബ്ബിര്‍ഹംഹുമാ കമാ രബ്ബയാനി സഗീറാ "
എന്ന് ദുആ ചെയ്യുക .
മാതാപിതാക്കളില്‍ മാതവിനാണ് ഒന്നാം സ്ഥാനം . 
ആര്‍ക്കാണ്‌ കൂടുതല്‍ ഗുണം ചെയ്യേണ്ടതെന്ന് നബിയോട് ചോതിച്ചു 
. നബി (സ ) പറഞ്ഞു . ഉമ്മുക ( നിന്റെ ഉമ്മയോട് )
മൂന്ന് തവണ ഈ ചോദ്യം ആവര്‍ത്തിച്ചു . അപ്പോഴും മറുപടി .ഉമ്മുക 
 എന്നായിരുന്നു . നാലാം തവണയാണ് പിതാവിനെ പറഞ്ഞത് .
 ആയിരം പോറ്റുമ്മ വന്നാല്‍ സ്വന്തം പെറ്റുമ്മ ആയിടുമോ ?


കെ .എം . ഷാനുമോന്‍

Share this article :

Post a Comment

 
Web Designed by www.Tin2mon.com

DISCLAIMER: Tin2mon.com does not host any of the videos available on this website and is a video indexing site which collects video links from popular video sharing websites on the web.we are not responsible for any content linked to or referred to in this site. Tin2mon.com is merely an index of available links on the internet mostly on the popular sources like YouTube, Google, Zshare and Megavideo , Daily motion , etc.None of these videos are uploaded to Internet by us. This site only links to videos that are already available on the Internet using embeded codes provided by them .... Please write to us at:- admin@tin2mon.com, if you feel that any video on this website has objectionable content or violating your copyrights and we shall promptly remove them from our website.Tin2mon.com, its webmaster or Administrators can not be held responsible for a content hosted by a 3rd party website. Copyright © 2013. www.Tin2mon.com - All Rights Reserved