രാത്രിമഴ, നിറഞ്ഞ് പെയ്യാന്‍ തുടങ്ങുന്നു.
ഇരുളിന്റെ കൈക്കുമ്പിളില്‍
മുഖമൊളിപ്പിച്ച രാവിനെ
പ്രണയിക്കുന്നുവോ നീ?
പ്രണയം കടം കൊണ്ടവള്‍
കണ്ണുനീരിന്റെ പെരുമഴയെ കൂട്ട് തന്നിട്ടും,
പുലര്‍കാലമാകവേ മിഴികളില്‍
നോക്കാതെ മറഞ്ഞകന്നിട്ടും..
എന്നിട്ടും നിന്നിലെ കുളിരെല്ലാം
ചൊരിഞ്ഞിട്ടുവല്ലോ
തിരികെ ചോദിയ്ക്കാനാകാഞ്ഞതെല്ലാം
മിഴിനീരില്‍ മുക്കിയൊഴുക്കിയെന്നോ..?
Post a Comment